അന്ന്
ഇരുള്‍മുറിയില്‍ ജനലിലൂടെ അരിച്ചിറങ്ങുന്ന ഇത്തിരിവെട്ടത്തില്‍ നോക്കി നിശ്ചലമായി അവള്‍ - മാരിയത്തുല്‍ ഖിബ്ത്തിയ എന്ന പെണ്‍കുട്ടി. രോഗം തളര്‍ത്തിയ പാതി ശരീരവുമായി കഴിഞ്ഞ ആ ജീവിതത്തിലേക്ക് ഏതോ ഒരു നാള്‍ അക്ഷരക്കൂട്ടുകള്‍ വിരുന്നെത്തി. പിന്നെ നിറജാലങ്ങള്‍ നൃത്തംവച്ചെത്തി. അക്ഷരങ്ങള്‍ അവളോട് മന്ത്രിച്ചു: അറിവാണ് കരുത്ത്. രോഗകിടക്കയിലിരുന്നും അതു സ്വന്തമാക്കാം. മനസ്സുണ്ടെങ്കില്‍.
മാരിയത്ത് പറഞ്ഞു: ഉണ്ട്.. എനിക്കു മനസ്സുണ്ട്.
നിറക്കൂട്ടുകള്‍ ചൊല്‍ളി: ഇൌ ജനാലയ്ക്കപ്പുറം വിശാലമായൊരു ലോകം നിന്നെ കാത്തിരിക്കുന്നു. നിറങ്ങളുടെ.... സൌഹൃദങ്ങളുടെ...
നിറങ്ങള്‍... അക്ഷരങ്ങള്‍.. മാരിയത്തിനുമേല്‍ പുതുമാരിയായി പെയ്‌തു...
ഇന്ന്
കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസ്. ടഗോര്‍ നികേതന്‍ എന്ന പുതിയ കെട്ടിടസമുച്ചയത്തിലെ റാംപിലൂടെ ഉരുണ്ടുനീങ്ങുന്ന ഒരു വീല്‍ചെയര്‍. അതിലിരുന്ന് ഫ്രണ്ട് ഒാഫിസിലെത്തുന്ന വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ തീര്‍ത്തുകൊടുക്കുന്ന മാരിയത്ത്.
വീട്
കാലിക്കറ്റ് സര്‍വകലാശാലയുടെ ഗസ്റ്റ് ഹൌസിലെ മാരിയത്തിന്റെ മുറി. വീല്‍ചെയറില്‍ ഇരുന്ന് ഒറ്റയ്ക്ക് പാചകം ചെയ്‌തും ചുരിദാറും സാരി ബ്ലൌസും തുന്നിയും സാരികളില്‍ ഫാബ്രിക് പെയിന്റ് ചെയ്‌തും ഇടവേളയില്‍ കാന്‍വാസിലും ഗ്ലാസിലും ചിത്രം രചിച്ചും കത്തെഴുതിയും ബ്ലോഗില്‍ രചന നിര്‍വഹിച്ചും മാരിയത്ത്.
അക്ഷരക്കൂട്ട്
നിലമ്പൂര്‍ ചുങ്കത്തറയിലെ ചോലശേരി സെയ്‌തലവിയുടെയും സൈനബയുടെയും നാലാമത്തെ മകളാണ് മാരിയത്ത്. രണ്ടാംാസില്‍ പഠിക്കുമ്പോള്‍ വന്ന പനിയാണ് ജീവിതം മാറ്റിമറിച്ചത്. അരയ്ക്കു താഴെ തളര്‍ന്നുപോയ മാരിയത്ത്- പിന്നീട് ചികില്‍സകളുടെയും സങ്കടങ്ങളുടെയും ലോകത്ത് ഒറ്റപ്പെട്ടു. ആ ഒറ്റപ്പെടലില്‍ പൊലിഞ്ഞുപോയത് 10 വര്‍ഷങ്ങള്‍.
തൊട്ടടുത്തുള്ള കുഞ്ഞമ്മ ടീച്ചറാണ് മാരിയത്തിന്റെ മനസ്സില്‍ പഠനചിന്തയുടെ വിത്തു പാകിയത്. രണ്ടാംാസിനു ശേഷം... പത്തു വര്‍ഷം കഴിഞ്ഞ് നേരെ പത്താംാസ് പരീക്ഷയ്ക്ക്. പിന്നെ ചുങ്കത്തറ മാര്‍തോമ്മാ കോളജില്‍ പ്രീഡിഗ്രി. പ്രീഡിഗ്രി സെക്കന്‍ഡ് ാസില്‍ പാസായെങ്കിലും തുടര്‍പഠനത്തിനായില്ല.
പിന്നെയും മാരിയത്ത് ഇരുള്‍മുറിയില്‍ ഒതുങ്ങി. ഗ്ലാസ് പെയിന്റിങ്ങിലേക്കും സാരി ഡിസൈനിങ്ങിലേക്കും അവള്‍ തിരിഞ്ഞു. വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കുന്ന തയ്യല്‍ മെഷീന്റെ പെഡല്‍ ടേബിളില്‍വച്ച് വലതു കൈമുട്ടുകൊണ്ട് അമര്‍ന്ന് മാരിയത്ത് തുന്നല്‍ ജോലികള്‍ ചെയ്‌തു.
പിന്നീടാണ് എഴുത്തിലേക്ക് തിരിഞ്ഞത്. 'കാലം മായ്ച കാല്‍പാടുകള്‍ എന്ന മാരിയത്തിന്റെ ജീവിതകഥയ്ക്ക് പല പതിപ്പുകളുണ്ടായി. 2011ല്‍ 21 ചിത്രങ്ങളുമായി കളേഴ്സ് ഒാഫ് ഡ്രീംസിന്റെ ആദ്യ പ്രദര്‍ശനം മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗാലറിയില്‍ നടന്നു.
വീണ്ടും വഴിത്തിരിവ്
2011ലെ വനിതാദിനത്തില്‍ കാലിക്കറ്റ് സര്‍വകലാശാല 'വുമണ്‍ അച്ചീവര്‍ ഒാഫ് ദി ഇയര്‍ എന്ന ബഹുമതി നല്‍കാന്‍ ക്യാംപസിലേക്കു വിളിച്ചതാണ് മാരിയത്തിന്റെ ജീവിതം വീണ്ടും മാറ്റിമറിച്ചത്.മാരിയത്തിനെ ആദരിച്ച വേദിയില്‍ വച്ചുതന്നെ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുല്‍സലാം മാരിയത്തിന് താല്‍ക്കാലിക ജോലി വാഗ്ദാനം ചെയ്‌തു. സി.എച്ച്. മുഹമ്മദ്കോയ സ്മാരക ലൈബ്രറിയില്‍ ലൈബ്രറി അസിസ്റ്റന്റ് ആയി ആദ്യ നിയമനം. ജോലിയിലെ മികവു കണ്ട് ടഗോര്‍ നികേതനിലെ ഫ്രണ്ട് ഒാഫിസിലേക്കു മാറ്റി.
മാരിയത്തിനു ജോലി നല്‍കുക മാത്രമല്‍ള, വാഴ്സിറ്റി ചെയ്‌തത്. മാരിയത്തിന്റെ ജീവിതംതന്നെ ഏറ്റെടുക്കുകയായിരുന്നു. വീല്‍ചെയറില്‍ മാത്രം സഞ്ചരിക്കുന്ന മാരിയത്തിനു ക്യാംപസില്‍ ഗസ്റ്റ് ഹൌസില്‍ താമസം ഒരുക്കി. സഹായത്തിനു സഹോദരന്റെ മകന്‍ എട്ടാംാസുകാരന്‍ റസില്‍ മാത്രം. റസിലിന്റെ പഠനസൌകര്യത്തിനായി വാഴ്സിറ്റി തന്നെ ക്യാംപസ് ഹൈസ്കൂളില്‍ സൌകര്യമൊരുക്കി.
വ്യക്‌തിപരമായ കാര്യങ്ങളും പാചകവും വീട്ടുജോലികളും എല്‍ളാം മാരിയത്ത് തനിയെ ചെയ്യും. രാവിലെ മാരിയത്തിനെ കൈകളില്‍ കോരിയെടുത്ത് ഒാട്ടോറിക്ഷയില്‍ കയറ്റി ജോലിസ്ഥലത്തെത്തിച്ച് വീല്‍ചെയറിലിരുത്തി ഫ്രണ്ട് ഒാഫിസിലാക്കി റസില്‍ സ്കൂളില്‍പോകും. ഉച്ചയ്ക്കും വൈകിട്ടും റസില്‍തന്നെ തിരിച്ചെത്തി കാര്യങ്ങള്‍ നോക്കും.
ഇനിയുമൊരു മോഹം
ഇനി മാരിയത്തിന് ഒരു സ്വപ്നമുണ്ട്. വാഴ്സിറ്റിയുടെ സ്നേഹിക്കുന്ന മനസ്സിനും താല്‍ക്കാലിക ജോലി സ്ഥിരമാകണം. വൈസ് ചാന്‍സലര്‍ക്കും സിന്‍ഡിക്കറ്റിനും ഇക്കാര്യത്തില്‍ എതിര്‍പ്പില്‍ള. തീരുമാനമുണ്ടാകേണ്ടത് ചാന്‍സലര്‍കൂടിയായ വിദ്യാഭ്യാസ മന്ത്രി
പി.കെ. അബ്ദുറബ്ബിന്റെ ഭാഗത്തുനിന്നാണ്. മാരിയത്ത് കാത്തിരിക്കുകയാണ് പ്രത്യാശയുടെ വീല്‍ചെയറില്‍.
Jose K Vayalil
News @ Manorama
Story Dated: Sunday, March 3, 2013 22:37 hrs IST
മാരിയത്തിന് ആശംസകള്‍
ReplyDeleteവിധിയെ തോല്പിച്ച ചിലര്‍ !!!.....?
ReplyDelete